തിരുവനന്തപുരം: ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലും, സംഘടനയുടെ സംസ്ഥാന സമിതി ആസ്ഥാന മന്ദിര ഉദ്ഘാടനച്ചടങ്ങിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിദ്ധ്യം ചർച്ചയായി.
മുതിർന്ന നേതാക്കൾ മിക്കവരും എത്തിയ ചടങ്ങിലാണ് സതീശൻ തിരുവനന്തപുരത്തുണ്ടായിട്ടും പങ്കെടുക്കാതിരുന്നത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ചർച്ചയായത്.
എന്നാൽ, തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ തിരക്കിലായതിനാലാണ് ഐ.എൻ.ടി.യു.സി പരിപാടിയിൽ പങ്കെടുക്കാനാവാതെ പോയതെന്നാണ് സതീശനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
ഉദ്ഘാടനത്തിന് രാഹുൽഗാന്ധി എത്തുമെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം തിരുവനന്തപുരത്തേക്കില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന് രണ്ട് ദിവസം മുമ്പ് വിവരം ലഭിച്ചിരുന്നു.
അടുത്തിടെ തൊഴിലാളി പണിമുടക്കിന്റെ തുടർച്ചയായി ഒരു മാദ്ധ്യമസ്ഥാപനത്തിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |