കോട്ടയം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസമ്മേളനത്തിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ എല്ലാ മതേതര പാർട്ടികളും ഒരുമിച്ചുനിന്ന് എതിർക്കണമെന്നു തന്നെയാണ് നിലപാട്. ഹിന്ദുസ്ഥാൻ എന്ന വാക്കിന്റെ അർത്ഥം ജിഹാദികളും മാവോയിസ്റ്റുകളും മനസ്സിലാക്കിയാൽ നന്നായിരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഭീകരസംഘടനകളടക്കം തനിക്കെതിരെ നടത്തിയ വെല്ലുവിളികൾക്കും ആക്രമണത്തിനും പിന്നിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇടപെടലുകളും സാമ്പത്തിക പിന്തുണയുമുണ്ട്. പൂഞ്ഞാർ മണ്ഡലത്തിൽ എസ്.ഡി.പി.ഐക്ക് വേരോട്ടമുള്ള 26-ഓളം ബൂത്തുകളിൽ നടത്തിയ കൈയേറ്റ ശ്രമങ്ങളും ഭീഷണിയും കാരണം തന്റെ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. മണ്ഡലത്തിൽ 20 ശതമാനത്തിൽ താഴെ വരുന്ന ജിഹാദികൾ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വർഗ്ഗീയധ്രുവീകരണമുണ്ടാക്കി.
ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ പല നേതാക്കളും മുസ്ലിം തീവ്രവാദികളുടെ ആക്രമണം പേടിച്ച് മണിക്കൂറുകൾക്കകം നിലപാട് തിരുത്തി. തിരഞ്ഞെടുപ്പിനു മുമ്പ് എസ്.ഡി.പി.ഐ നേതാവ് നടത്തിയ പത്രസമ്മേളനത്തിൽ 2031-ൽ തങ്ങൾ കേരളം ഭരിക്കുമെന്നും 2047-ൽ ഇന്ത്യ ഭരിക്കുമെന്നും പറഞ്ഞിരുന്നു. അതിന്റെ ദൃശ്യമടക്കം കൈവശമുണ്ട്.
മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ ലഭിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് ഒരു വശത്ത് ശ്രമിക്കുമ്പോൾ ക്രൈസ്തവ- ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ജോർജിന് വൻ സ്വീകരണം ഒരുക്കുകയാണ്. ഇന്നലെ കോട്ടയത്ത് വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജോർജിന് സ്വീകരണം നൽകി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയിൽ പ്രചാരണത്തിന് ജോർജിനെ ഇറക്കാനാണ് ബി.ജെ.പിയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |