ശ്രീകാര്യം: ശ്രീകാര്യത്ത് ഇറച്ചിക്കടയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ച പ്രതികളെ അറസ്റ്റുചെയ്‌തു. ചെമ്പഴന്തി സ്വദേശികളായ അബ്ദുൾ ഹബീബ് (52), മക്കളായ അബ്ദുൽ ഹർഷാദ് (27), നസിം (23) എന്നിവരാണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി 8.45ഓടെ ശ്രീകാര്യം മുസ്ലിം പള്ളിക്കു മുന്നിലാണ് സംഭവം. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
ശ്രീകാര്യം സ്വദേശികളായ ഷിബു,മുനീർ എന്നിവർക്കാണ് കുത്തേറ്റത്. അടുത്തടുത്ത ഇറച്ചിക്കടകളിലെ ജീവനക്കാരായ ഇരുവിഭാഗങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടിനെച്ചൊല്ലി വൈകിട്ടോടെ തർക്കമുണ്ടായി. തുടർന്ന് രാത്രിയോടെ ഹബീബ് മക്കളായ ഹർഷാദിനെയും നസീമിനെയും വിളിച്ചുവരുത്തി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഷിബുവിനെയും മുനീറിനെയും ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വയറിന് കുത്തേറ്റ ഷിബുവിന്റെ നില ഗുരുതരമാണ്. പ്രതികളായ ഹബീബ്, ഹർഷാദ് എന്നിവർ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. പരിക്കേറ്റ ഷിബുവിനെതിരെയും നിരവധി കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |