ഉദിയൻകുളങ്ങര: മാരായമുട്ടത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. വീടിന്റെ പിൻവശത്തെ വാതിൽ തല്ലിത്തകർത്ത് അകത്ത് കടന്നായിരുന്നു അതിക്രമം. സംഭവത്തിൽ മാരായമുട്ടം സ്വദേശി ഷാജിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു.
പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. വാതിൽ തകർത്ത് അകത്തുകയറിയ ഇയാൾ വീട്ടമ്മയെ വലിച്ചിഴച്ചു. ഗർഭിണിയായ മകൾ ഓടിയെത്തി തടഞ്ഞെങ്കിലും ഇവരെ പ്രതി മർദ്ദിച്ച് തറയിൽ തള്ളിയിട്ടു. യുവതിയുടെ നിലവിളി കേട്ടാണ് അയൽക്കാരും നാട്ടുകാരും ഓടിയെത്തിയത്. ഈ സമയം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്നാലെ ഓടി പ്രതിയെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |