നെടുമങ്ങാട്:രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച് വീടുകൾ കുത്തിത്തുറന്ന് റബർ ഷീറ്റ്,മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചിരുന്ന വെള്ളനാട് പുനലാൽ ചരുവിളാകത്ത് വീട്ടിൽ നാസറുദ്ദീൻ (44),വെള്ളനാട് ചാങ്ങ കണ്ടാംമ്മൂല തടത്തരികത്ത് വീട്ടിൽ അനിൽകുമാർ (44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച പുലർച്ചെ 1.30ന് ചെറിയകൊണ്ണി കോണത്ത് അഭയ വിലാസത്തിൽ ജലജകുമാരിയുടെ വീട്ടിൽ നിന്ന് സമാർട്ട് ഫോണും ചെറിയകൊണ്ണി ശ്യമന്തകം വീട്ടിൽ കൃഷ്ണൻകുട്ടിയുടെ വീട് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കവേ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂവച്ചൽ ഭാഗത്തുനിന്ന് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.പകൽസമയങ്ങളിൽ മോഷണം നടത്താവുന്ന വീടുകൾ കണ്ടുവച്ച് രാത്രി ബൈക്കിൽ കറങ്ങി മോഷണം നടത്തുകയാണ് ഇവരുടെ രീതി.അരുവിക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബു കുമാർ,സബ് ഇൻസ്പെക്ടർമാരായ കിരൺ ശ്യാം,റാബി, അൻസാരി,ബിനീഷ് ഖാൻ,സാബിർ,സി.പി.ഒമാരായ അനിൽ കുമാർ,ആദർശ്,അരവിന്ദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |