കോഴിക്കോട്: കോതി മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം. ജല സ്രോതസായ കല്ലായി പുഴ നികത്തി ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് പിന്നിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ധിക്കാരപരമായ നിലപാടാണെന്ന് ആരോപിച്ച് പദ്ധതി പ്രദേശമായ അഴീക്കൽ റോഡിൽ നിന്ന് ഡെപ്യൂട്ടി മേയറുടെ വസതിയിലേക്ക് സമരസമിതി മാർച്ച് നടത്തി. വീടിന് സമീപം പൊലീസ് തടഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരിക്ഷം സൃഷ്ടിച്ച് സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ചും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ മാർച്ച്. നേരത്തെ അഴിക്കൽ റോഡിൽ പ്ലാന്റ് പ്രവൃത്തിക്കെതിരെ നടത്തിയ മാർച്ചിൽ പൊലീസ് അതിക്രമത്തിൽ കാലിന് പരിക്കേറ്റ റുഖിയാബി വീൽചെയറിലാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കോർപ്പറേഷൻ കൗൺസിലർ കെ.മൊയ്തീൻ കോയ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ. എസ്.കെ.അബൂബക്കർ, വിവിധ സംഘടനാ പ്രതിനിധികളായ മുസ്തഫ കൊമ്മേരി, സലാം വളപ്പിൽ, ബ്രസീലിയ ശംസുദ്ധീൻ, ടി.ദാവൂദ്, ഇസ്മയിൽ പന്നിയങ്കര, അബ്ദുൾ മനാഫ്, വി.റാസിക്, എം.പി.സിദീഖ്, എം.പി.സക്കീർ ഹുസൈൻ, താഹിർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. എം.പി.ഷർഷാദ്,ഇ.പി.അശറഫ്, ടി.വി.അബൂബക്കർ കോയ, ഇ.പി.ജാഫർ, പി.എം.ഇഖ്ബാൽ, ഒ.മമ്മുദു, ഏ.ടി.മൊയ്തീൻകോയ, കെ.പ്രദീപ്, പി.വി.മുഹമ്മത് ഷിജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |