കോഴിക്കോട്: പുതിയ അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ പഠനോപകരണങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡിന്റെ ഇടപെടൽ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 220 സ്റ്റുഡൻസ് മർക്കറ്റുകൾ ആരംഭിക്കും. കോഴിക്കോട് 45 മാർക്കറ്റുകൾ വരും. സംസ്ഥാനത്ത് 500 എണ്ണമാണ് തുറക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത് സഹകരണമന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കേരളത്തിലുടനീളം സ്റ്റുഡൻസ് മാർക്കറ്റുകൾ തുറന്ന് കുറഞ്ഞ വിലയ്ക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്, മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ്.കെ. എന്നിവർ പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ സഹകരണ സംഘങ്ങൾ നടത്തുന്ന മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് സ്റ്റുഡൻസ് മാർക്കറ്റുകൾ പ്രവർത്തിക്കുക.
ത്രിവേണി നോട്ട് ബുക്കുകൾക്ക് പുറമെ വിവിധ കമ്പനികളുടെ കുടകൾ, പേന, പെൻസിൽ, ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്‌സുകൾ, ടിഫിൻ ബോക്‌സുകൾ, റെയിൻ കോട്ടുകൾ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും 20ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
സ്റ്റുഡൻസ് മാർക്കറ്റുകൾ
ജില്ല എണ്ണം
പാലക്കാട് 25,
മലപ്പുറം 35,
കോഴിക്കോട് 45,
വയനാട് 15,
കണ്ണൂർ 40,
കാസർകോട് 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |