കോഴിക്കോട്: 'സിൽവർലൈൻ പദ്ധതി കേരളത്തിന് വികസനമാണോ വിനാശമാണോ' എന്ന വിഷയത്തിൽ ജനകീയ സംവാദ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട്ട് ജനകീയ സംവാദം നടക്കും. ഉച്ചക്ക് 2.30 മുതൽ നളന്ദ ഓഡറ്റോറിയത്തിലാണ് സംവാദം. റെയിൽവേ റിട്ട. ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, ജോസഫ് സി മാത്യു. ഡോ.കെ.ജി.താര, ശ്രീധർ രാധാകൃഷ്ണൻ, കോഴിക്കോട് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റും എൻജിനിയറുമായ കെ.ആനന്ദ മണി എന്നിവർ പങ്കെടുക്കും.
സി.പി.എം പ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് സംഘാടകർ പറഞ്ഞു. കെ- റെയിൽ കോർപ്പറേഷൻ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ജില്ലയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, പരിസ്ഥിതി, ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖരും സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സംഘടനാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജനകീയ സംവാദ സമിതി ചെയർമാൻ ടി.ടി.ഇസ്മയിൽ, കൺവീനർ എൻ.വി.ബാലകൃഷ്ണൻ, എൻ.പി.ചേക്കുട്ടി, കെ.പി.പ്രകാശൻ, മുഹമ്മദ് സലീം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |