SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.50 AM IST

ഒരു ഇന്ത്യൻ സ്ത്രീയും ഭർത്താവിനെ പങ്ക് വെക്കാൻ തയ്യാറാകില്ല, അലഹബാദ് ഹൈക്കോടതി

ghghgh

ന്യൂഡൽഹി:ഒരു ഇന്ത്യൻ സ്ത്രീയും ഭർത്താവിനെ പങ്ക് വെയ്ക്കാൻ തയ്യാറാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. രണ്ടാം ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ കുറ്റം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിൽ വാരണാസി സ്വദേശിയായ സുശീൽ കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് രാഹുൽ ചതുർവേദിയാണ് ഈ സുപ്രധാന പരാമർശം നടത്തിയത്. ഭർത്താക്കന്മാർ തങ്ങളുടെത് മാത്രമാണെന്ന് ഭാര്യമാർ ചിന്തിക്കുന്നു. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കുന്നുവെന്നോ വിവാഹം കഴിക്കാൻ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. ആ സാഹചര്യത്തിൽ അവരിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ല. ജസ്റ്റിസ് രാഹുൽ ചതുർവേദി പറഞ്ഞു. സുശീൽ കുമാറിന്റെ രണ്ടാം ഭാര്യ 2018 സെപ്തം.22 ന് ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഇവരുടെ ബന്ധുക്കൾ ഇയാൾക്കെതിരെ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തത്. ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാതെയായിരുന്നു ഇയാൾ മറ്റൊരു സ്ത്രീയെ ജീവിത പങ്കാളിയാക്കിയത്. എന്നാൽ സുശീൽ മൂന്നാമതൊരു വിവാഹം കഴിച്ച കാര്യം അറിഞ്ഞതോടെയാണ് രണ്ടാം ഭാര്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതിന് മുമ്പ് ഭർത്താവിനെതിരെ അവർ പൊലീസിൽ പരാതി നൽകി. ഭർത്താവ് വേറെ ഒരു സ്ത്രീയെ രഹസ്യമായി വിവാഹം കഴിച്ചതറിഞ്ഞ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.പി.സി 306 വകുപ്പ് പ്രകാരമുള്ള കുറ്റത്തിനെങ്കിലും വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളിയാണ് ഭർത്താവ് സുശീൽ കുമാർ എന്ന് കോടതി ചൂണ്ടിക്കാട്ടി. അതു കൊണ്ട് വിചാരണക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളി. കുറ്റാരോപിതർക്കെതിരെ എത്രയും വേഗം വിചാരണ ആരംഭിക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.