SignIn
Kerala Kaumudi Online
Thursday, 25 April 2024 2.19 PM IST

പ്രണയാഭ്യർത്ഥന നിരസിച്ചെങ്കിലും നിരന്തരം ശല്യം, അയച്ചത് ടീനേജ് പിള്ളേർ കാമുകിക്കയക്കുന്ന മെസേജുകൾ; മഞ്ജു വാര്യരുടെ പരാതിയിലെ വിവരങ്ങൾ പുറത്ത്, വീഡിയോ

കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെയുള്ള നടി മഞ്ജു വാര്യരുടെ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. സംവിധായകനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മീഷണർ ഓഫീസിൽ പരാതി നൽകിയത്.


മഞ്ജു വാര്യരുടെ ഒപ്പം പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ 'കയറ്റം' എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്.

manjun-warrier

ലൊക്കേഷനിൽ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാൽ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യർത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകൾ പിന്നീട് മഞ്ജു എടുക്കാതെയായി...

തുടർന്ന് സംവിധായകൻ വാട്‌സാപ്പിൽ മെസേജ് ചെയ്യാൻ ആരംഭിച്ചു. അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിയ മഞ്ജുവിനെ ഞെട്ടിച്ചു എസ് എം എസും മെയിലും ചെയ്യാൻ തുടങ്ങി. മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത് പ്രകാരം ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം.

പിന്തുടരൽ കൂടിയപ്പോൾ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്ബുക്കിൽ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീൻഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയത്.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് മഞ്ജുവിന്റെ ഒപ്പമുള്ളവർ ആണ് മഞ്ജുവിന്റെ ജീവന് ആപത്ത് എന്ന് പറഞ്ഞു പരത്തുന്ന സംവിധായകൻ തന്നെ, പ്രണയം നിരസിച്ചതിന്റെ പേരിൽ അവരെ ആക്രമിക്കുകയും അത് കൂടെയുള്ളവരുടെ പേരിൽ ആരോപിക്കുകയും ചെയ്യുമോ എന്ന ഭയം മഞ്ജുവിനും ഉള്ളത് കൊണ്ടും കൂടിയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് എന്നാണ് അറിയാൻ സാധിച്ചത്.

complaint

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MANJU WARRIER, SANAL KUMAR SASIDHARAN, POLICE, CYBER CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.