ന്യൂഡൽഹി: ആഭ്യന്തര റീട്ടെയിൽ വാഹനവില്പന ഏപ്രിലിൽ വൻ തിരിച്ചുവരവ് നടത്തിയതായി ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (ഫാഡ) റിപ്പോർട്ട്. രാജ്യത്തെ ആർ.ടി ഓഫീസുകളിൽ നിന്നുള്ള രജിസ്‌ട്രേഷൻ കണക്കുപ്രകാരം 37 ശതമാനം വളർച്ചയുമായി 16.27 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം എല്ലാ ശ്രേണികളിലുമായി പുതുതായി നിരത്തിലെത്തി.
പാസഞ്ചർ (കാർ, എസ്.യു.വി., വാൻ) വില്പന 12 ശതമാനം വർദ്ധിച്ച് 2.64 ലക്ഷം യൂണിറ്റുകളായി.
ട്രാക്‌ടർ വില്പന 30 ശതമാനം ഉയർന്ന് 48,319 യൂണിറ്റുകളിലെത്തി.
ടൂവീലർ 11 ശതമാനം, 3-വീലർ 13 ശതമാനം, വാണിജ്യവാഹനങ്ങൾ 0.5 ശതമാനം എന്നിങ്ങനെ നഷ്‌ടം നേരിട്ടു.
''ഇന്ധനവില വർദ്ധനയ്ക്ക് പുറമേ ഇപ്പോൾ റിപ്പോനിരക്ക് വർദ്ധനയും വാഹനവിപണിക്ക് വെല്ലുവിളിയായിരിക്കുന്നു. വാഹന വായ്‌പാപ്പലിശ കൂടുന്നത് വില്പനയെ ബാധിച്ചേക്കും""
വിൻകേഷ് ഗുലാത്തി,
പ്രസിഡന്റ്, ഫാഡ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |