കൊച്ചി: ബുധനാഴ്ച രാവിലെ ഇ.പി. ജയരാജന്റെ നേതൃത്വത്തിലാണ് തൃക്കാക്കരയിൽ അരുൺകുമാറിന്പകരം മറ്റൊരാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. ഡോ. ജോയെയല്ലാതെ മറ്റാരെയും പരിഗണിച്ചിട്ടില്ലെന്ന് ഇ.പി. ജയരാജൻ ഇന്നലെ വിശദീകരിച്ചു. അരുൺകുമാർ സ്ഥാനാർത്ഥിയെന്ന് മാദ്ധ്യമങ്ങൾ പ്രഖ്യാപിച്ചത് വിശ്വസിച്ചാണ് പ്രവർത്തകർ ചുവരെഴുത്തും പോസ്റ്റുകളും തയ്യാറാക്കിയത്. മാദ്ധ്യമങ്ങൾ ചതിയന്മാരും വഞ്ചകരുമാണെന്ന് മനസിലാക്കി തിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.ബുധനാഴ്ച സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചർച്ച ചെയ്തത്. ഡോ. ജോയെ മാത്രമാണ് പരിഗണിച്ചതെന്നും രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |