SignIn
Kerala Kaumudi Online
Thursday, 25 April 2024 1.32 PM IST

ഭൂമി തരംമാറ്റത്തിലെ സൗജന്യത്തിൽ വ്യക്തത വരുത്തി

survey

തിരുവനന്തപുരം: 2017 ഡിസംബർ 30 ന് ശേഷം കൈമാറ്റത്തിലൂടെ ലഭിച്ച, ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമിക്ക് തരംമാറ്റത്തിന് സൗജന്യം അനുവദിക്കേണ്ടതില്ലെന്ന് റവന്യുവകുപ്പ് അഡിഷണൽ സെക്രട്ടറി നിർദ്ദേശം നൽകി. 30.12.2017 ന് മുമ്പ് കൈമാറ്റം ചെയ്ത 25 സെന്റ് വരെ വിസ്തൃതിയുള്ള ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലത്തിന് തരംമാറ്റം സൗജന്യമാക്കി നിശ്ചയിച്ചിട്ടുണ്ട്.

നിശ്ചിതതീയതിക്ക് ശേഷം 25 സെന്റിൽ കുറവ് വിസ്തീർണ്ണമുള്ള ഭൂമി കൈമാറ്റം ചെയ്താൽ പുതിയ അവകാശിക്ക് സൗജന്യതരംമാറ്റത്തിന് അർഹതയുണ്ടോ എന്ന് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ ഉന്നയിച്ച സംശയത്തിൽ വ്യക്തത വരുത്തിയാണ് പുതിയ നിർദ്ദേശം.

വസ്തു തരംമാറ്രത്തിന് ഒരു അപേക്ഷകൻ വ്യത്യസ്ത ഭൂമിക്കായി പല അപേക്ഷകൾ സമർപ്പിച്ചാലും ആകെ 25 സെന്റ് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്കു മാത്രമെ സൗജന്യ തരംമാറ്റം അനുവദിക്കൂ. റവന്യു ഡിവിഷണൽ ഓഫീസർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ അയച്ചിട്ടുള്ള സംശയനിവാരണക്കത്തിൽ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

അപേക്ഷകന്റെയും കുടുംബത്തിന്റെയും (ഭാര്യ, ഭർത്താവ്, മക്കൾ) പേരിലുള്ളതുൾപ്പെടെ 25 സെന്റിൽ അധികം ഭൂമിയുണ്ടെങ്കിലും അപേക്ഷകന്റെ ഭൂമി മാത്രം പരിഗണിച്ചാവും തീരുമാനമെടുക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURVEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.