SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 AM IST

മൂന്ന് കൊയ്ത്തുമെതി യന്ത്രങ്ങളെത്തി.

koith

കോട്ടയം. നെൽകർഷകർക്ക് ആശ്വാസമേകി വിളവെടുപ്പിനായി ജില്ലയിൽ മൂന്നു കൊയ്ത്തുമെതി യന്ത്രങ്ങൾ കൂടിയെത്തി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 85.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്തുമെതിയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ച പാടശേഖരത്തിൽ ജോസ് കെ. മാണി എം.പി. നിർവഹിച്ചു. കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയായ സ്മാം പ്രകാരം കർഷകർ വാങ്ങിയ രണ്ടു ട്രാക്ടറുകളുടെ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് പടികര മുഖ്യപ്രഭാഷണം നടത്തി. ടി.സുമേഷ് കുമാർ പദ്ധതി വിശദീകരിച്ചു. മഞ്ജു സുജിത്, ജോസ് പുത്തൻകാല, പി.എം.മാത്യു, രാജേഷ് വാളിപ്ലാക്കൻ, എസ്.ബീന, എം.കെ സോമൻ, അഡ്വ.പ്രശാന്ത് രാജൻ, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു. ട്രാക്ടറടക്കമുള്ള കാർഷിക യന്ത്രങ്ങൾ https://agrimachinery.nic.in/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താൽ വ്യക്തികൾക്ക് 40 മുതൽ 60 ശതമാനം വരെയും ഗ്രൂപ്പുകൾക്ക് 80 ശതമാനം വരെയും സബ്‌സിഡിയോടെ ലഭിക്കും. കൊയ്ത്തുമെതി യന്ത്രങ്ങളുടെ വാടകയിനത്തിൽ മാത്രം കഴിഞ്ഞ വർഷം 14 ലക്ഷം രൂപ കോഴയിലെ കാർഷിക യന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിംഗ് സെന്ററിന് ലഭിച്ചതായി കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KOITH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.