കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷത്തെ (2021-22) ജനുവരി-മാർച്ച് പാദത്തിൽ ഫെഡറൽ ബാങ്ക് 13.13 ശതമാനം വളർച്ചയോടെ 540.54 കോടി രൂപ ലാഭം നേടി. ബാങ്കിന്റെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്.
പ്രവർത്തനലാഭം 798.20 കോടി രൂപയാണ്. അറ്റ പലിശവരുമാനം 7.38 ശതമാനം ഉയർന്ന് 1,525 കോടി രൂപ. മൊത്തം ബിസിനസ് 3.07 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 3.29 ലക്ഷം കോടി രൂപയായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
നിക്ഷേപം 5.25 ശതമാനവും വായ്പകൾ 9.46 ശതമാനവും കാസ നിക്ഷേപം 14.99 ശതമാനവും ഉയർന്നു. റീട്ടെയിൽ വായ്പ 6.08 ശതമാനവും കാർഷിക വായ്‌പ 19.93 ശതമാനവും മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.41 ശതമാനത്തിൽ നിന്ന് 2.8 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.19 ശതമാനത്തിൽ നിന്ന് 0.96 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി. രണ്ടുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 90 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്.
''പ്രതികൂല സാഹചര്യത്തിലും മികച്ച വളർച്ച നേടാൻ ബാങ്കിന് കഴിഞ്ഞു. സുസ്ഥിര വളർച്ചയുടെ പാതയിലാണ് ഇപ്പോൾ ഫെഡറൽ ബാങ്ക്""
ശ്യാം ശ്രീനിവാസൻ,
എം.ഡി ആൻഡ് സി.ഇ.ഒ,
ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |