ന്യൂഡൽഹി: പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പള്ളിയിൽ പ്രാർത്ഥനയ്ക്കായി ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി തേടി നൽകിയ ഹർജി കോടതി തള്ളി. തന്റെ ഗ്രാമത്തിലെ പള്ളിയിൽ
ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി ഇർഫാൻ എന്നയാൾ നൽകിയ അപേക്ഷ ബുധാൻ ജില്ലയിലെ എസ്.ഡി.എം നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ്.ഡി.എമ്മിന്റെ ഉത്തരവ് പൂർണമായും നിയമവിരുദ്ധമാണെന്നും പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള തന്റെ മൗലികമായ അവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹർജിയിൽ അവകാശപ്പെട്ടത്. പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശമല്ലെന്ന നിയമം നിലവിൽ വന്നതായി ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് ബുധ്വർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ ഹർജി തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. അതിനാൽ അത് തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |