തൃശൂർ: പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടിനുമപ്പുറം ആലവട്ടവും വെഞ്ചാമരവും നിർമ്മിച്ച് തഴക്കവും പഴക്കവും ചെന്ന ചാത്തനാത്ത് തറവാടിന്റെ 'ടച്ച്' ഈയാണ്ടിലെ പൂരത്തെയും മിന്നിക്കും. പാറമേക്കാവിനു വേണ്ടി നേതൃത്വം വഹിക്കുന്ന പ്രൊഫ. മുരളീധരന്റെ കുറ്റുമുക്കിലെ തറവാട്ടിലും അഗ്രശാലയിലുമെല്ലാമായി ആലവട്ടങ്ങളും വെഞ്ചാമരവും അവസാനവട്ട മിനുക്കുപണികളിലാണ്. അദ്ദേഹത്തിന്റെ വീട്ടിൽ പൂരത്തിനുള്ള ആലവട്ടങ്ങൾ മുഴുവൻ തയ്യാറായിക്കഴിഞ്ഞു.
കുടമാറ്റക്കാഴ്ച കാണാനെത്തുന്ന ജനലക്ഷങ്ങൾക്കു മുന്നിൽ ഈ കരവിരുത് മിന്നിത്തെളിയും. തലമുറകളായി വന്നുചേർന്ന ഭാഗ്യമായാണ് പ്രൊഫ. മുരളീധരൻ ഈ നിയോഗത്തെ കാണുന്നത്. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ കൊമേഴ്‌സ് അദ്ധ്യാപകനായിരുന്ന പ്രൊഫ. മുരളീധരൻ 2004 ൽ അച്ഛന്റെ മരണത്തോടെയാണ് പിറ്റേവർഷം മുഖ്യചുമതല ഏറ്റെടുത്തത്.
2014ൽ വോളന്ററി റിട്ടയർമെന്റ് എടുത്തതോടെ ആലവട്ടത്തെക്കുറിച്ച് ചിന്തകളായിരുന്നു മനസ് നിറയെ. അരനൂറ്റാണ്ടിലേറെയുളള ആ കൈത്തഴക്കത്തിന് ഇന്നും ചന്തമേറെ, വൈവിദ്ധ്യമേറെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |