നിലമ്പൂർ: നിലമ്പൂരിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. ഭക്ഷ്യവിഷബാധ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സർക്കാർ നൽകിയ കർശന നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരാണ് റസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾക്ക് തുടക്കമിട്ടത്. ഭക്ഷ്യയോഗ്യമല്ലാത്തവ കണ്ടെത്തുന്നതിനും നിയമപ്രകാരമുള്ള നടപടികൾ പിൻതുടരുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുമാണ് പരിശോധന. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിക സ്വീകരിക്കുമെന്നും നഗരസഭാ എച്ച്.ഐ എം. ഷമീർ പറഞ്ഞു. ജെ.എച്ച്.ഐ കെ.പി. ഡിന്റോ, സി. രതീഷ്, പി.കെ. ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |