SignIn
Kerala Kaumudi Online
Saturday, 20 April 2024 1.21 AM IST

പൂരം പെരുക്കും പൂമുഖവാതിൽ; ഒന്നര നൂറ്റാണ്ടിലും ഒളിമങ്ങാതെ...

pooram

തൃശൂർ: പൂമുഖ വാതിൽക്കലിരുന്ന് പൂരം കാണാൻ സൗകര്യമുള്ള നഗരത്തിലെ ഒരേയൊരു വീടായ തെക്കേമണ്ണത്ത് തറവാടിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ആറാം തലമുറയുടെ ഓർമ്മകളിലും പൂരത്തിന് തീവെട്ടിത്തിളക്കം. ശക്തൻ തമ്പുരാന്റെ ഭരണകാലത്ത് വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിലേക്ക് വാതിൽ തുറക്കുന്ന നിരവധി വീടുകളുണ്ടായിരുന്നു.


പൂരപ്പെരുമ കേട്ട്, നഗരം വളർന്നപ്പോൾ നഗരത്തിലെ വീടുകൾ ഓരോന്നായി വാണിജ്യ സ്ഥാപനങ്ങളായി. അക്കൂട്ടത്തിൽ ശേഷിച്ചത് തെക്കേമണ്ണത്ത് മാത്രം. കൂട്ടുകുടുംബത്തിന്റെ കെട്ടുറപ്പും പഴമയോടുള്ള അഭിനിവേശവും കാരണം ഈ വീട് ഇന്നും നിലനിൽക്കുന്നു. ഇപ്പോൾ, തറവാട്ടിലെ എല്ലാ കുടുംബാംഗങ്ങൾക്കും പൂരത്തിന് ഒത്തുചേരാനുള്ള ഇടമാണിത്. പെയിന്റ് അടിച്ച് ഈ പൂരക്കാലത്തും മോടി കൂട്ടിയെങ്കിലും ഇത്തവണ വീട്ടിൽ ആഘോഷങ്ങളില്ല.

വീടിന്റെ അമരക്കാരനായിരുന്ന മണ്ണത്ത് രാജൻ വിടപറഞ്ഞിട്ട് ഒരാണ്ടാകുന്നത് ഈ പൂരക്കാലത്താണ്. അതുകൊണ്ട് അടുത്ത പൂരക്കാലത്തായിരിക്കും ഒത്തുചേരലെന്ന് മരുമകൻ വിജയകുമാർ മേനോനും പിതൃസഹോദരിയുടെ മക്കളായ മായ, ജയ എന്നിവരും പറഞ്ഞു. വീട്ടിലിരുന്ന് കുടമാറ്റം ഒഴികെ ആനയെഴുന്നള്ളിപ്പും മേളവും വെടിക്കെട്ടുമെല്ലാം കാണാവുന്ന വീടെന്ന നിലയിൽ പ്രശസ്തമാണ് നായ്ക്കനാലിലെ മണ്ണത്ത് വീട്. മുകൾനിലയിലിരുന്നാൽ പൂരം കുറേക്കൂടി വ്യക്തമായി കാണാം. പൂരത്തലേന്ന് തന്നെ ഇളംതലമുറ ഇവിടെ വരും. പൂരം ദിവസമാണ് രാജന്റെ പിറന്നാളാഘോഷം. വെടിക്കെട്ട് ശക്തമായിരുന്ന കാലത്തും വീടിന് ഇളക്കമുണ്ടായിട്ടില്ല. മുറി അടച്ചിട്ടാൽ ശബ്ദവും അത്ര കടുപ്പത്തിൽ കേൾക്കില്ല. പക്ഷേ പൊടിയും വെടിമരുന്നുമെല്ലാം മുറ്റത്തും അകത്തും നിറയും. വീട്ടിനുള്ളിൽ മുറികളും മരത്തിന്റെ തട്ടും ചുമരുമെല്ലാം പാരമ്പര്യത്തിന്റെ പ്രൗഢി വ്യക്തമാക്കുന്നു.

പൂരക്കാരുടെ സ്വന്തം വീട്

തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിന് പോകുന്ന ആനകളെ ഊട്ടിയും പൂരത്തിന്റെ അണിയറപ്രവർത്തകർക്ക് വെള്ളവും സംഭാരവും നൽകിയും കുടുംബാംഗങ്ങൾ ഏതുനേരവും പൂമുഖത്തുണ്ടാകാറുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃപദവികളിലുണ്ടായിരുന്നവരാണ് തെക്കേ മണ്ണത്തുവീട്ടുകാർ. തറവാട്ട് കാരണവരായിരുന്ന പരേതനായ എം.എൻ.മണാലർ വർഷങ്ങളോളം തിരുവമ്പാടി ദേവസ്വം സെക്രട്ടറി ആയിരുന്നു. അദ്ധ്യാപകനായിരുന്നു. കഴിഞ്ഞവർഷം അന്തരിച്ച രാജനും തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം, പൂരം എക്‌സിബിഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POORAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.