വാഷിംഗ്ടൺ : നിരോധനം നീക്കി തന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹർജി കാലിഫോർണിയ ഫെഡറൽ കോടതി തള്ളി. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്കുള്ള അവകാശങ്ങൾ ലംഘിച്ചാണ് നിരോധനം ഏർപ്പെടുത്തിയതെന്ന ട്രംപിന്റെ വാദം തള്ളിയ കോടതി ഹർജിയിലെ വാദങ്ങൾ ദുർബലമാണെന്നും സമൂഹത്തിൽ ദോഷഫലങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അക്കൗണ്ടുകളും ഉള്ളടക്കങ്ങളും നിരോധിക്കാനുള്ള അധികാരം ട്വിറ്ററിനുണ്ടെന്ന് അതിന്റെ സേവന നിബന്ധനകളിൽ അനുശാസിക്കുന്നതായും വ്യക്തമാക്കി. ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസി ഉൾപ്പെടെയുള്ളവരെയും ട്രംപ് ഹർജിയിൽ പ്രതി ചേർത്തിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന തരത്തിലെ ട്വീറ്റുകൾ ചെയ്തെന്ന് കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ അനിശ്ചിതമായി നീക്കം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |