ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ലക്നൗ സൂപ്പർ ജയിന്റ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 75 റൺസിന്റെ നാണംകെട്ട തോൽവി. തുടർച്ചയായ നാലാം ജയവുമായി പോയിന്റ് ടേബിളിൽ ഗുജറാത്തിനെ മറികടന്ന് ഒന്നാമതെത്തിയ ലക്‌നൗ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 14.3 ഓവറിൽ 101 ൺസിന് ഓൾഔട്ടാവുകയായിരുന്നുു.3 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 19 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്നൗ പേസർ ആവേശ് ഖാനാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ കടപുഴക്കാൻ നേതൃത്വം നൽകിയത്. ജാസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊഹ്‌സിൻ ഖാൻ 3 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 6 റൺസ് മാത്രം നൽകി 1 വിക്കറ്റ് വീഴ്ത്തി. 19 പന്തിൽ 5 സിക്സും 3 ഫോറും ഉൾപ്പെടെ 45 റൺസെടുത്ത ആന്ദ്രേ റസ്സലാണ് കൊൽക്കത്തയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. സുനിൽ നരെയ്‌ൻ (22), ആരോൺ ഫിഞ്ച് (14) എന്നിവരാണ് റസ്സലിനെക്കൂടാതെ കൊൽക്കത്ത ബാറ്റർമാരിൽ രണ്ടക്കം കണ്ടത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിനെ ക്വിന്റൺ ഡി കോക്കും (29 പന്തിൽ 50), ദീപക്ക് ഹൂഡയുമാണ് (27 പന്തിൽ 41) മെച്ചപ്പെട്ട സ്കോറിലെത്തിക്കാൻ പ്രധആന പങ്കുവഹിച്ചത്. മാർകസ് സ്റ്റോയിനിസ് (14 പന്തിൽ 28), ജാസൺ ഹോൾഡർ (4 പന്തിൽ 13 ) എന്നിവർ അവസാന ഓവറുകളിൽ സ്കോറുയർത്തി. റസ്സൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |