തൃക്കാക്കര: ബൈക്കുകൾ മോഷ്ടിച്ച് വിൽക്കുന്നത് പതിവാക്കിയ കരിമക്കാട് എൻജിനീയറിംഗ് കോളേജിന് സമീപം നാല് സെന്റ് കോളനിയിൽ കല്ലുപുരക്കൽവീട്ടിൽ നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൾത്താമസമില്ലാത്ത വീടുകളിലും റോഡരികിലും നാളുകളായി ഉപയോഗിക്കാതെ പൊടിപിടിച്ചിരിക്കുന്ന ടൂവീലറുകൾ മോഷ്ടിച്ച് ആക്രി കച്ചവടക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. ഉടമ ഇല്ലാത്ത സമയം നോക്കി ആക്രി കച്ചവടക്കാരെ വരുത്തി ബൈക്ക് ഓട്ടോറിക്ഷയിൽ കയറ്റി വിടുന്നതാണ് പതിവ്. കാക്കനാട് താമസിക്കുന്ന ഒരു ഐ.ടി ജീവനക്കാരൻ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയപ്പോൾ അപ്പാർട്ട്മെന്റിൽ നിന്ന് നിസാർ ബൈക്ക് മോഷ്ടിച്ചിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. മോഷണം പോയ ബൈക്ക് ആലുവയിലെ ആക്രി കടയിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ കാക്കനാട് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |