ന്യൂഡൽഹി:രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷി ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ജയ്പൂർ സ്വദേശിനിയായ 23 കാരിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ജനവരി 8 നും ഈ വർഷം ഏപ്രിൽ 17നുമിടയിൽ വിവാഹ വാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്തതായാണ് ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ വർഷമാണ് ഫെയ്സ് ബുക്ക് വഴി യുവതി മന്ത്രി പുത്രനുമായി സൗഹൃദത്തിലായത്. പിന്നീട് ജയ്പൂരിൽ വെച്ച് ഇരുവരും കണ്ട് മുട്ടി. 2021 ജനവരി 8 ന് സവായ് മധോപൂരിലേക്ക് ക്ഷണിച്ച യുവതിയെ മദ്യം നൽകി ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഡൽഹിയിലെ ഒരു ഹോട്ടലിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. 2021 ആഗസ്റ്റ് 11 ന് താൻ ഗർഭിണിയാണെന്ന് മനസ്സിലായപ്പോൾ ഗർഭഛിദ്രത്തിന് നിർബ്ബന്ധിച്ചു.
യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹി പൊലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രാജസ്ഥാൻ പൊലീസിനെ അറിയിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |