കോഴിക്കോട്: തൃക്കാക്കരയിൽ എ.എൻ. രാധാകൃഷ്‌ണൻ ശക്തമായ പോരാട്ടം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഇരട്ടനീതി പ്രശ്‌നവും ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാകും. ക്രൈസ്‌തവ, ഹൈന്ദവ വിശ്വാസപ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകും. മതഭീകരതയ്‌ക്കെതിരായ ക്രൈസ്‌തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
സിൽവർലൈൻ കേരളത്തിൽ വരാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. അത് തൃക്കാക്കരയിലെ ജനങ്ങൾക്കറിയാം. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ബി.ജെ.പി ഉയർത്തി കാണിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |