ബംഗളൂരു: മഹാരാഷ്ട്രയ്ക്കും യുപിയ്ക്കും പിന്നാലെ ഉച്ചഭാഷിണി വിവാദം കർണാടകയിലും കൊടുമ്പിരികൊള്ളുന്നു. ഇന്ന് പുലർച്ചെ ബാങ്ക് വിളിക്കെതിരെ ഒരു സംഘം ശ്രീ രാം സേന പ്രവർത്തകർ ഹനുമാൻ ചാലിസ ആലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനം കനത്തജാഗ്രതയിലാണ്.
മൈസൂർ ജില്ലയിലെ ഒരു ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ അഞ്ച് മണിക്ക് ശ്രീ രാം സേന സംഘടന സ്ഥാപകൻ പ്രമോദ് മുത്തലിക്ക് ഹനുമാൻ ചാലിസ ആലപിക്കുന്നത് ഉദ്ഘാടനം ചെയ്തു. രാവിലത്തെ ബാങ്ക് വിളിക്കെതിരായി സംസ്ഥാനത്തെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും സുപ്രഭാത പ്രാർത്ഥനയും മുഴങ്ങിക്കേട്ടതായി പ്രമോദ് അവകാശപ്പെട്ടു.
വിഷയം വർഗീയ സംഘർഷത്തിന് വഴിവയ്ക്കുമെന്നതിനെ തുടർന്ന് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കുകയും ജാഗ്രതാ നിർദേശം കൊടുക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ പ്രവർത്തകർ ക്ഷേത്രങ്ങളിൽ പ്രാർത്ഥനാ പ്രചാരണം ശക്തമാക്കുമെന്ന് പ്രമോദ് അറിയിച്ചിട്ടുണ്ട്.
#WATCH | Karnataka: Sri Ram Sena workers, led by the organisation's chief Pramod Muthalik, sang Bhajans at 4.55 am this morning at Hanuman Temple in Mysuru.
— ANI (@ANI) May 9, 2022
Earlier, Sri Ram Sena had announced that they will play Hanuman Chalisa on loudspeakers. pic.twitter.com/dAr6RI69JC
ബാങ്ക്‌വിളി ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണ്. പുലർച്ചെയുള്ള ബാങ്ക്‌വിളി കാരണം വിദ്യാർത്ഥികളും രോഗികളുമെല്ലാം ബുദ്ധിമുട്ടുന്നുണ്ട്. മുസ്ലീംങ്ങൾ നിയമത്തിന് അതീതരാണെന്ന് തോന്നലുണ്ടാക്കിയത് കോൺഗ്രസ് ആണ്. നിയമം പാലിക്കപ്പെടണം. ആരും നിയമത്തിനെതിരല്ലെന്നും പ്ര മോദ് ആരോപിക്കുന്നു.
പ്രാർത്ഥനകൾക്കൊപ്പം ജയ് ശ്രീ റാം, ജയ് ഹനുമാൻ, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളും പ്രവത്തകർ മുഴക്കി. രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച പ്രാർത്ഥനാ പ്രകടനം ആറ് മണി വരെ നീണ്ടു.
Karnataka | Sri Ram Sena workers performed 'Suprabhat Aarti' at around 5am on loudspeakers at Diddi Hanuman Temple, Old Hubli.
— ANI (@ANI) May 9, 2022
Earlier in the week, Sri Ram Sena announced to play Hanuman Chalisa on loudspeakers. pic.twitter.com/RtC8hWtHoY
ഹിജാബ്, ഹലാൽ, ബൈബിൾ വിവാദങ്ങൾ, ബജ്റംഗ്‌ദൾ പ്രവർത്തകരുടെ കൊലപാതകം, ഹുബ്ബള്ളി വർഗീയ കലാപം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംസ്ഥാനം പതിയെ പുറത്ത് വരികെയായിരുന്നു. ഈ സംഭവത്തോടെ സ്ഥിതി വീണ്ടും വഷളാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |