കോട്ടയം. വീട്ടുപറമ്പിലും മറ്റും സുലഭമായി ലഭിച്ചിരുന്ന കടച്ചക്കയും വഴിയോര വിപണിയിലെത്തി. ഇറച്ചിക്കറിയെ വെല്ലുന്ന തരത്തിലാണ് കടച്ചക്ക ഉപയോഗിച്ചുള്ള കറി. മുൻകാലങ്ങളിൽ എല്ലാവീടുകളിലും ഉണ്ടായിരുന്ന ഫലങ്ങൾ കൊവിഡിനു ശേഷം പാതയോരങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. അതേസമയം വീടുകളിൽ ഇവ കാണാനുമില്ല. അക്കൂട്ടത്തിലൊന്നാണ് കടച്ചക്ക. മാർച്ച്, ഏപ്രിൽ, സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് സീസൺ. എന്നാൽ ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടപ്ലാവ് നിറഞ്ഞുകായ്ച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് കടച്ചക്കയുടേത്. ശീമച്ചക്ക എന്നും പേരുള്ള ഇതുപയോഗിച്ച് തോരനും കറികളും ഉണ്ടാക്കാം. പഴുത്താൽ ഉപയോഗശൂന്യമാണ്.
ഔഷധഗുണങ്ങൾ ധാരാളം.
ഔഷധഗുണങ്ങളുടെ കലവറയാണ് കടച്ചക്ക. കാർബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്നതിനാൽ ബ്രഡ് ഫ്രൂട്ട് എന്നും അറിയപ്പെടുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ കടച്ചക്ക രോഗപ്രതിരോധശേഷിയും ഉയർത്തും. കൊഴുപ്പിന്റെ അംശം കുറവാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കടച്ചക്കയ്ക്ക് കഴിയും. ആസ്ത്‌മ രോഗികൾക്ക് കഴിക്കാവുന്ന ഫലമാണിത്.
വ്യാപാരിയായ ജോജോ പറയുന്നു.
മാർക്കറ്റിൽ കടച്ചക്കയ്ക്ക് കിലോ 75 രൂപയാണ് വില. നിരവധി പേർ വാങ്ങാനെത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |