മാർച്ച് 31 - വിലക്കയറ്റം രൂക്ഷമായതോടെ നൂറുകണക്കിനാളുകൾ പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ഏപ്രിൽ ഒന്ന് - പ്രതിഷേധം കടുത്തതോടെ പ്രസിഡന്റ് ഗോതബയ രജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഏപ്രിൽ രണ്ട് - കർഫ്യൂ നിലവിൽ വന്നു. സൈന്യത്തെ പൊതുയിടങ്ങളിലടക്കം വിന്യസിച്ചു
ഏപ്രിൽ മൂന്ന് - രാജ്യത്ത് സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം നിരോധിച്ചു. നിരവധി മന്ത്രിമാർ രാജി വച്ചു
ഏപ്രിൽ നാല് - കൂടുതൽ രാജി. അന്താരാഷ്ട്ര സാമ്പത്തിക സംഘടനകളിൽ നിന്ന് ധനസഹായം തേടാൻ നീക്കം
ഏപ്രിൽ അഞ്ച് - നിയമിച്ച് ഒരു ദിവസത്തിനകം ധനകാര്യ മന്ത്രി അലി സബ്രി രാജി വച്ചു. അടിയന്തരാവസ്ഥ നീക്കി
ഏപ്രിൽ എട്ട് - പ്രസിഡന്റ് രാജി സ്വീകരിക്കാത്തതിനാൽ മന്ത്രിയായി തുടരുമെന്ന് സബ്രി അറിയിച്ചു
ഏപ്രിൽ ഒൻപത് - രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രതിഷേധ പ്രകടനം പ്രസിഡന്റിന്റെ ഓഫീസിന് മുന്നിൽ
ഏപ്രിൽ 10 - മരുന്നുകളടക്കമുള്ള മെഡിക്കൽ വസ്തുക്കൾക്ക് ക്ഷാമം
ഏപ്രിൽ 13 - പ്രതിഷേധക്കാരുമായി ചർച്ചയാകാമെന്ന് ഗോതബയ
ഏപ്രിൽ 20 - മഹിന്ദ രാജിവയ്ക്കണമെന്നും ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നും ആവശ്യമുയർത്തി പ്രതിപക്ഷം
മേയ് ആറ് - പ്രതിഷേധം നിയന്ത്രണാതീതമായതോടെ വീണ്ടും അടിയന്തരാവസ്ഥ
മേയ് ഏഴ് - മഹിന്ദ രാജിവയ്ക്കണമെന്ന് ഗോതബയ അടക്കം ആവശ്യപ്പെട്ടെന്നും തിങ്കളാഴ്ച രാജിയുണ്ടാകുമെന്നും റിപ്പോർട്ട്
മേയ് 9 - മഹിന്ദ രാജി വച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |