കേരള റബർ ലിമിറ്റഡിന് ശിലയിട്ടു
കോട്ടയം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണംനൽകി സംരക്ഷിക്കുന്ന രീതിയല്ല സർക്കാർ ഉദ്ദേശിക്കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ചെയ്യുകയെന്നും വെള്ളൂരിൽ കേരള റബർ ലിമിറ്റഡിന് ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള റബർ ലിമിറ്റഡ് കമ്പനി റബർമേഖലയിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യം സംജാതമാക്കും.
നിലവാരമുള്ള റബർ ഉത്പാദിപ്പിക്കാൻ കർഷകർക്ക് സാങ്കേതികസഹായം ലഭ്യമാക്കും. റബർ ടെസ്റ്റിംഗ്, അക്കാഡമിക് ലിങ്കേജ്, സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണ എന്നിവ സംരംഭകർക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ ഭാഗത്തുനിന്നുണ്ടാകുക. ഉദ്പാദനരംഗം ലാഭകരമാക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ തൊഴിലാളികളും മാനേജ്‌മെന്റും ചേർന്ന് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി., അഡ്വ.മോൻസ് ജോസഫ് എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എൽ നിർമ്മാണത്തിനായി കിഫ്കോണും റബർബോർഡും ചേർന്ന് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ചടങ്ങിൽ അവതരിപ്പിച്ചു. കെ.ആർ.എൽ ചെയർപേഴ്‌സൺ ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |