കൊച്ചി: വരയ്ക്കാൻ പഠിച്ചിട്ടേയില്ല. പക്ഷേ, രണ്ട് ദിവസം കൊണ്ട് മൂവാറ്റപുഴ സെന്റ് മേരീസ് പബ്ലിക്സ് സ്കൂളിലെ നാലാം ക്ലാസുകാരൻ തൃദേവ് പോർട്രെയിറ്റിലാക്കിയത്. രണ്ടാം പിണറായി മന്ത്രിസഭയെ ആകെ ! പത്തുവയസുകാരന്റെ വരയിലായ മന്ത്രിമാർക്കും സ്പീക്കർക്കുമെല്ലാം ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. പൊളിയാണ് പോർട്രെയിറ്റ്. നിമിഷ നേരം കൊണ്ട് ജനപ്രതിനിധികളെ വരച്ചെടുത്ത തൃദേവ് ഈ ചെറുപ്രായത്തിൽ തന്നെ ഇന്ത്യ ബുക്ക് ഒഫ് പട്ടികയിൽ സ്വന്തം പേര് എഴുതിച്ചേർത്തു കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്രതിന് തൊട്ടടുത്ത ദിവസമാണ് തൃദേവ് സ്കെച്ച് പേനയും പേപ്പറുമായുള്ള യുദ്ധം തുടങ്ങിയത്. വ്യവസായ മന്ത്രി പി.രാജീവിനെയാണ് ആദ്യം പോർട്രെയിറ്രിലാക്കിയത്. ചിത്രത്തിന് വീട്ടുകാരും ബന്ധുക്കളും നല്ല അഭിപ്രായം പറഞ്ഞതോടെ രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയെയും സ്പീക്കറേയുമടക്കം വരച്ചെടുത്തു. ഈ മിന്നും പ്രകടനത്തിനാണ് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് ലഭിച്ചത്. പുരസ്കാരം നേട്ടത്തിന് പിന്നാലെ എട്ട് ദിവസം കൊണ്ട് പ്രതിപക്ഷ നേതാവിനെയടക്കം മറ്റ് എം.എൽ.എമാരെയും പോർട്രെയിറ്രിലേക്ക് പകർത്തി. ഇതിനകം 140 എം.എൽ.എമാർ തൃദേവിന്റെ വരച്ചവരയിലായി കഴിഞ്ഞു!
മൊബൈൽ ഫോണിൽ നോക്കിയാണ് വര. ചിത്രം കണ്ട് ആദ്യം അഭിനന്ദനം അറിയിച്ചത് പി.രാജീവാണ്. ഫോണിലൂടെയാണ് ആശംസ അറിയിച്ചത്. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിൻ വീട്ടിലെത്തി അഭിനന്ദിച്ചു. ശിശുക്ഷേമ സമിതി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.എസ്. അരുൺകുമാർ നേരിട്ടെത്തി ശിശുക്ഷേമ സമിതിയുടെ പേരിൽ ആദരിച്ചു. കുന്നത്തുനാട് താലൂക്ക് സർവ്വേ ഒാഫീസർ ബിജുവിന്റെയും നീതുവിന്റെയും മകനാണ്. തൃവേദാണ് സഹോദരൻ.
ആറ് മിനിറ്റ്
വേറും ആറുമിനിറ്റുകൊണ്ടാണ് തൃദേവ് പോർട്രെയിറ്റ് പൂർത്തിയാക്കുന്നത്. ചിത്രരചന ശാസ്ത്രീയമായി പഠിക്കണമെന്നാണ് ആഗ്രഹം. ചിത്രരചനാ മത്സരങ്ങൾ പങ്കെടുത്ത സ്വർണമെഡൽ സമ്മാനമായി നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |