SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 AM IST

റീ ടാറിംഗ് വൈകുന്നു റോഡ് മില്ലിംഗോ കെണിയായി

road

തിരുവനന്തപുരം: നഗരത്തിൽ വെട്ടിപ്പൊളിച്ച റോഡുകൾ യാത്രക്കാരെ വലയ്ക്കുന്നു. ബി.ഒ.ടി വ്യവസ്ഥപ്രകാരമുള്ള നവീകരണത്തിന്റെ ഭാഗമായാണ് നഗരഹൃദയത്തിലെ പ്രധാന പാതകളിൽ 'മില്ലിംഗ്' നടക്കുന്നത്. റോഡിന്റെ മുകളിൽ റബ്ബറൈസ്ഡ് ചെയ്ത പാളി നീക്കംചെയ്യുന്ന ജോലിയാണ് മില്ലിംഗ്. തുടർച്ചയായുണ്ടായ വേനൽ മഴ നവീകരണത്തെ ബാധിച്ചു.

സിറ്റി റോഡ്സ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായ തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ (ടി.ആർ.ഡി.സി.എൽ) കീഴിലുള്ള 14 കിലോമീറ്റർ റോഡിൽ ആഴ്ചകൾക്ക് മുൻപാണ് നവീകരണം ആരംഭിച്ചത്.

നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിലുൾപ്പെടുത്തി 2007ൽ പണിതീർത്ത് ഗതാഗതത്തിന് തുറന്ന റോഡുകളിൽ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ വ്യവസ്ഥപ്രകാരം ആരംഭിച്ച നവീകരണം ജൂലായിൽ പൂർത്തിയായേക്കും.
2007 മുതൽ 2016വരെ നാലുഘട്ടങ്ങളിലായി നിർമ്മാണം നടത്തിയ 42 കിലോമീറ്റർ റോഡിൽ ആദ്യഘട്ടത്തിൽ പണി പൂർത്തിയാക്കിയ റോഡുകൾ പതിനഞ്ച് വർഷം പിന്നിടുമ്പോൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി തിരികെ നൽകണമെന്ന ബി.ഒ.ടി കരാർ പാലിക്കാനാണ് ഈ നവീകരണം.

ഇനിയെന്ന് റീ ടാറിംഗ്


എയർപോർട്ട് റോഡ് - ശംഖുംമുഖം, ചാക്ക - കെ.എസ്.ഇ.ബി, ചാക്ക - പേട്ട, പേട്ട പൊലീസ് സ്റ്റേഷൻ - പാറ്റൂർ, കണ്ണാശുപത്രി - ആശാൻ സ്‌ക്വയർ, മൻമോഹൻ ബംഗ്ലാവ് കവടിയാർ, എൽ.എം.എസ്‌ - വെള്ളയമ്പലം, എൽ.എം.എസ് - അയ്യങ്കാളി ഹാൾ ജംഗ്ഷൻ, ആശാൻ സ്‌ക്വയർ - അണ്ടർപാസ് വഴി പങ്കായം ഹോട്ടൽ, വാൻറോസ് - പ്രസ് ക്ലബ് റോഡ്, ഈഞ്ചയ്ക്കൽ -ശ്രീകണ്‌ഠേശ്വരം, സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള റോഡ് എന്നിവയാണ് അറ്റകുറ്റപ്പണി നടക്കുന്ന 17 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്നത്.

പൂന്തി റോഡിന് സമീപം പുതിയ കലുങ്കും പദ്ധതിയുടെ ഭാഗമാണ്. ഈ പ്രദേശങ്ങളിലെ മില്ലിംഗ് ജോലികൾ മുഴുവനായും കുറച്ചിടങ്ങളിലെ ടാറിംഗ് ഏകദേശവും പൂർത്തിയായിട്ടുണ്ട്. പൊതുജനത്തിന്റെ യാത്രാക്ലേശം കണക്കിലെടുത്ത് റീ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.


പാളിയില്ല, കുഴിയുണ്ട്


നവീകരണത്തിന്റെ ഭാഗമായി റോഡിന് മുകളിലെ പാളി നീക്കം ചെയ്തത് ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം ദുഷ്‌കരമാക്കി. പലയിടങ്ങളിലും ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടങ്ങളുണ്ടാകുന്നത് പതിവാണ്. റോഡുകളിലെ സ്ഥിരം പ്രശ്നം കുഴികൾ. 'മില്ലിംഗ്' കാരണം കുഴികളുടെ ആഴവും വ്യാപ്തിയും വർദ്ധിച്ചു. അറിയാതെയെങ്ങാനും ഈ കുഴികളിൽ വീണാൽ നടുവൊടിഞ്ഞു എന്ന് സാരം. തിരക്കേറിയ റോഡുകൾ ആണെന്നതിനാൽ ഇവിടങ്ങളിലെ വാഹനപ്പെരുപ്പവും സഞ്ചാരം ദുഷ്‌കരമാക്കുന്നു.

കാലാവസ്ഥ പ്രതികൂലമായതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ നിറുത്തിവച്ചത്. കാലാവസ്ഥ അനുകൂലമായാൽ ഉടൻ റീ ടാറിംഗ് തുടങ്ങും. എന്നിരുന്നാലും ജൂലായിൽ പണി പൂർത്തിയാക്കും.

ശ്രീരാജ്, ഫീൽഡ് എൻജിനിയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.