കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ കാവ്യ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യയ്ക്കും മുൻ വൈരാഗ്യമുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്.
ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി നാലര മണിക്കൂറോളമാണ് ഇന്നലെ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. എസ്.പി. മോഹനചന്ദ്രൻ, ഡി വൈ.എസ്.പി ബൈജു പൗലോസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് 12നാണ് പത്മസരോവരത്തിലെത്തിയത്.
പല ചോദ്യങ്ങൾക്കും കാവ്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. പരസ്‌പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. അതിനാലാണ് നടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കേസിന്റെ തുടക്കംമുതൽ ഉയർന്നുകേട്ട സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലേയും ആരോപണങ്ങൾ കാവ്യ തള്ളിക്കളഞ്ഞുവെന്നാണ് സൂചന.
അതേസമയം, നീതി ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ദൃശ്യങ്ങൾ ചോർന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |