ജിദ്ദ: സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന പദവി സ്വീകരിക്കുന്നതിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ജിദ്ദയിലെത്തി. മെസി അംബാസിഡർ പദവി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സൗദിയിലെ വിവിധ തടവറകളിൽ കഴിയുന്ന തടവുപുള്ളികളുടെ കുടുംബാംഗങ്ങൾ സംയുക്തമായി കഴിഞ്ഞ ഫെബ്രുവരിയിൽ താരത്തിന് കത്തയച്ചിരുന്നു.
نرحب بليونيل ميسي وأصدقائه في جدة للاستمتاع بعراقة جدة التاريخية وفعاليات #موسم_جدة وجمال البحر الأحمر#ميسي_سفيراً_للسياحة_السعودية pic.twitter.com/ENEToVMmS3
— الهيئة السعودية للسياحة (@SaudiTourism) May 9, 2022
ഇന്നലെ ജിദ്ദയിലെത്തിയ മെസിക്ക് വൻ വരവേൽപ്പാണ് സൗദി ഭരണകൂടം ഒരുക്കിയത്. തിങ്കളാഴ്ചയാണ് മെസ്സി ജിദ്ദയിലെത്തിയത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് മെസ്സിയെ സ്വീകരിച്ചു. ജിദ്ദ സീസൺ ആഘോഷങ്ങളിലും ചെങ്കടൽ ടൂറിസ, പര്യവേഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസ്സിയും സുഹൃത്തുക്കളും ജിദ്ദയിലെത്തിയതെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് താരത്തെ സ്വീകരിക്കുന്ന അവസരത്തിൽ പറഞ്ഞു. ഇത് മെസിയുടെ ആദ്യത്തെ സന്ദർശനമല്ല, അവസാനത്തേതും ആയിരിക്കില്ലെന്നും മന്ത്രി വിശദമാക്കി.
ഈ വർഷം ആദ്യമാണ് സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാക്കുന്നതിന് വേണ്ടി സൗദി ഭരണകൂടം മെസിയുമായി ബന്ധപ്പെടുന്നത്. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ സൗദിയിലെ തടവുപുള്ളികളുടെ കുടുംബാംഗങ്ങൾ ഫുട്ബാൾ താരം ഇതിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. സൗദി പോലുള്ള ഒരു രാജ്യവുമായി ബന്ധപ്പെടുന്നത് ഇതുവരെ ഉണ്ടാക്കിയെടുത്ത സത്പേരിന് കളങ്കം ഉണ്ടാക്കുമെന്നും രാജ്യത്തെ വിവിധ ജയിലുകളിൽ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും കത്തിൽ ഇവർ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |