നെടുമങ്ങാട് :കൈക്കുഞ്ഞടക്കം 2 മക്കളെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് പാപ്പാകോണത്തു വീട്ടിൽനിന്ന് അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇസക്കി അമ്മാൾ (29), തമിഴ്നാട് തൂത്തൂക്കുടി ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3-ൽ അശോക് കുമാർ (32 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇസക്കി അമ്മാൾ, ഒമ്പതും ഒന്നര വയസും വീതമുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്, മൂന്നരയും ഒന്നരയും വയസുള്ള കുട്ടികളുടെ പിതാവായ അശോക് കുമാറിനൊപ്പം പോവുകയായിരുന്നു. ഇസക്കി അമ്മാളിനെ കാണാനില്ലെന്നുകാട്ടി ഭർത്താവ് മുത്തു കുമാർ പരാതി നൽകിയിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇവർ കോയമ്പത്തൂർ രത്നപുരിയിൽ നിന്നാണ് പിടിയിലായത്. ഒമ്പതാം ക്ലാസുവരെ ഒരുമിച്ചുപഠിച്ച ഇസക്കി അമ്മാളും അശോക് കുമാറും പഴയകാല സുഹൃത്തുക്കളും ചേർന്ന് സുഹൃദ് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. ഫോൺ പ്രേമം വളർന്ന് ഒളിച്ചോടുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സൂര്യ, എ. എസ്. ഐ.നൂറുൽ ഹസൻ , പൊലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്രുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |