ന്യൂഡൽഹി: യുനെസ്കോ ലോകപൈതൃക സ്മാരകമായി അംഗീകരിച്ച ഡൽഹിയിലെ കുത്തബ് മീനാറിന്റെ പേര് വിഷ്‌ണു സ്‌തംഭം എന്നു മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ നടത്തിയ പ്രകടനം തടഞ്ഞ പൊലീസ്, പ്രവർത്തകരെ അറസ്റ്റു ചെയ്‌തു നീക്കി. മഹാകാൽ മാനവ് സേവ, രാഷ്‌ട്രവാദി ശിവസേന തുടങ്ങിയ സംഘടനയുടെ പേരിലാണ് ഒരു കൂട്ടം ആളുകൾ കുത്തബ് മീനാറിന് മുന്നിലെത്തിയത്. പ്ളക്കാർഡുകളും കൊടികളുമേന്തിയ പ്രവർത്തകർ ഹനുമാൻ സ്‌ത്രോത്രവും ചൊല്ലി.
കുത്ത്ബ് മീനാർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുൻപ് ഒരു വിഷ്‌ണു സ്‌തംഭം നിലനിന്നിരുന്നുവെന്നു വാദം നേരത്തെയുണ്ട്. 27 ഹിന്ദു, ജെയിൻ ക്ഷേത്രങ്ങൾ പൊളിച്ചാണ് മിനാരം പണിതതെന്നും ചിലർ പറയുന്നു. ഇതിന്റെ പേരിൽ ഹിന്ദു സംഘടനകൾ പേരുമാറ്റം ആവശ്യപ്പെടുന്നത് പതിവാണ്.
മുഗൾ ചക്രവർത്തിമാരായ അക്ബർ, ഹുമയൂൺ, ഷാജഹാൻ, ഔറംബസേബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന റോഡുകൾക്ക് മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹാറിഷി വാൽമീകി, ജനറൽ ബിപിൻ റാവത്ത് എന്നിവരുടെ പേരുകൾ നൽകണമെന്ന് ഡൽഹി ബി.ജെ.പി ഘടകം ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |