മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി- കാളിയാർ റോഡ് വികനത്തിനായി സ്ഥലം ഉടമകൾ വിട്ടു നൽകിയ സ്ഥലത്തെ ടൺ കണക്കിന് മണ്ണ് സ്വകാര്യ വ്യക്തികൾ അധികൃതരുടെ സമ്മതമില്ലാതെ മറിച്ചു വിറ്റു. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പുനനിർമാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശത്തുമുള്ള സ്ഥല ഉടമകൾ റോഡിനായി വിട്ടു നൽകിയ സ്ഥലവും പുറം പോക്കു സ്ഥലവും അളന്നു തിരിച്ച് റോഡിനു വീതി കൂട്ടുന്നതിനായി നീക്കി തിരിച്ചിട്ടിരുന്നു. ഈ സ്ഥലം റവന്യൂ അധികാരികളുടെയോ കെ.എസ്.ടി.പി.യുടെയോ കരാറേറ്റെടുത്തിട്ടുള്ള കോണ്ട്രാക്ടറുടെയോ അറിവും സമ്മതവും ഇല്ലാതെയാണ് ഏതാനും ആളുകൾ സംഘം ചേർന്ന് സ്വകാര്യ വ്യക്തികൾക്ക് വില്പന നടത്തിയത്. പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്കും പോത്താനിക്കാട് സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെ.സി.ബി.യും ടിപ്പറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |