കൊട്ടിയം: ഞൊടിയിടയിൽ കിണറിന്റെ ആഴങ്ങളിൽ കുടുങ്ങിയ സഹപ്രവർത്തകനായി ഒപ്പമുണ്ടായിരുന്നവർ അലറിവിളിച്ചെങ്കിലും ഓടിയെത്തിയവർക്ക് നിറകണ്ണുകളോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.
വടം കെട്ടി രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സ് കിണറ്റിലിറങ്ങിയെങ്കിലും മണ്ണിടിഞ്ഞതോടെ തിരികെ കയറി. 4.15 ഓടെ രണ്ട് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപ്പോഴേക്കും നിലവിളികൾ ഉയർന്നുതുടങ്ങി. അവരിൽ സുധീറിന്റെ ഭാര്യയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ഭാര്യയെയും ഉമ്മയെയും പൊന്നുപോലെ നോക്കിയിരുന്ന സുധീർ ബന്ധുക്കൾക്കും തണലായിരുന്നു. കിണറിന്റെ പണി തുടങ്ങിയിട്ട് രണ്ട് ദിവസമായി. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മുകളിലോട്ട് കയറും മുമ്പ് അടിത്തട്ടിൽ മെറ്റലും പാകി. ഇതിനിടയിലാണ് തൊടി ഇടിഞ്ഞ് കിണറ്റിലേയ്ക്ക് പതിച്ചത്.
16 ഓളം ചെറിയ കോൺക്രീറ്റ് തൊടികൾ ആഴം കൂട്ടാൻ പാകി ഉറപ്പിച്ച ശേഷം മുകളിലേക്ക് കയറാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടം ഓടിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |