SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.27 AM IST

എന്ത് നേതൃത്വമാണ് കേരളത്തിലുള്ളത്? സമസ്‌ത നേതാവിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല? ഹിജാബിന്റെ പേരിൽ നടക്കുന്നത് വൻ ഗൂഡാലോചനയെന്ന് ഗവർണർ

arif-muhammed-khan

തിരുവനന്തപുരം: സമസ്‌ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. പെൺകുട്ടി പൊതുസമൂഹത്തിന് മുന്നിലാണ് അപമാനിക്കപ്പെട്ടത്. സമസ്‌ത നേതാവിനെതിരെ കേസെടുക്കേണ്ടതാണെന്നും, എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ല എന്നതിൽ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ-

'സംഭവത്തിന്റെ ദൃശ്യത്തിൽ പെൺകുട്ടി ഹിജാബ് ധരിച്ചിട്ടുള്ളതായി കാണാം. ആദ്യം മുതൽ തന്നെ ഞാൻ പറയുന്ന കാര്യമിതുതന്നെയാണ്. അവരുടെ ലക്ഷ്യം കേവലം ഹിജാബ് മാത്രമല്ല. തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ എങ്ങനെ പിന്നോട്ട് നടത്താം എന്നത് സംബന്ധിച്ചുള്ള ഗൂഡാലോചനയാണ് നടത്തുന്നത്. വീട്ടിനുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ സ്ത്രീകളെ തളച്ചിടുക, തൊഴിൽ സാദ്ധ്യതകൾ നശിപ്പിക്കുന്നതിനായി വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കുക തുടങ്ങിയവയാണ് ഇത്തരം മതനേതാക്കന്മാരുടെ ലക്ഷ്യം.

ഇത്തരക്കാരാണ് ലോകം മുഴുവൻ ഇസ്ളാമോഫോബിയ വ്യാപിപ്പിക്കുന്നത്. ഒരു മുസ്ളിം വിശ്വാസിയായ എനിക്ക് അവരെ ഭയമുണ്ട്. കാരണം ഇത്തരക്കാർ സമൂഹത്തിൽ ആധിപത്യം നേടികൊണ്ടിരിക്കുകയാണ്. വീട്ടിലെ സ്ത്രീകൾക്ക് മേൽ അവർ അവരുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്‌ട്രീയപാർട്ടികളെല്ലാം മൗനം പാലിക്കുന്നതിൽ ഏറെ നിരാശയുണ്ട്. രാഷ്‌ട്രീയക്കാർ മാത്രമല്ല സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലുള്ളവരും മൗനം പാലിക്കുകയാണ്.

സമസ്‌ത നേതാവിനെതിരെ കേസെടുക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. പ്രഥമ ദൃഷ്‌ട്യാതന്നെ കേസെടുക്കേണ്ട സംഭവമായിരുന്നിട്ടുകൂടി അത് ചെയ്യുന്നില്ല എന്നതിൽ ആശ്ചര്യമാണ് തോന്നുന്നതെന്ന് ഗവർണർ പറഞ്ഞു. എന്തുതരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ഗവണർ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR ARIF MUHAMMED KHAN, SAMASTHA, HIJAB, SAMASTHA LEADER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.