തൃശൂർ: ക്രൈസ്തവ വിവാഹങ്ങൾ ആക്രമിക്കപ്പെടുന്നതിന് എതിരെയും മക്കളുടെ എണ്ണം തീരുമാനിക്കാനുള്ള മാതാപിതാക്കളുടെ അവകാശം ഇല്ലാതാക്കുന്നതിനെതിരെയും കുടുംബ സംഗമങ്ങളുമായി കത്തോലിക്കസഭ. 'കുടുംബോത്സവം 2022' എന്ന പേരിൽ അതിരൂപത തലത്തിലാണ് കൂട്ടായ്മ നടത്തുന്നത്. സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാന ഘടകങ്ങളായ വിവാഹം, കുടുംബം എന്നീ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് തൃശൂർ അതിരൂപത ലീജിയൻ ഒഫ് അപ്പസ്‌തോലിക് ഫാമിലീസ് ഡയറക്ടർ ഫാ.ഫ്രാൻസീസ് ആളൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ മാസം 15ന് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് തൃശൂർ അതിരൂപതയിൽ കുടുംബസംഗമം. തൃശൂർ ഡി.ബി.സി.എൽ.സിയിൽ നടക്കുന്ന കുടുംബസംഗമത്തിന് മുന്നോടിയായി 13, 14 തിയതികളിൽ 'ലൈറ്റ് ഹൗസ് 2022'എന്ന വിഷയത്തിൽ ശിൽപശാല നടക്കും. വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജോർജ് ലിയോൺസ്, ഡോ.ടോണി, ടി.ജെ.ബ്രിസ്‌റ്റോ, റീന ബ്രിസ്‌റ്റോ, പി.ബി.സിത്താർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |