റോം : ഫൈനലിൽ യുവന്റസിനെ കീഴടക്കിയ ഇന്റർ മിലാന് കോപ്പ ഇറ്റാലിയ ഫുട്ബാൾ കിരീടം. ആവേശം അധികസമയത്തേക്ക് കടന്ന ഫൈനലിൽ രണ്ടിനെതിരെ നാലുഗോളുകൾക്കായിരുന്നു ഇന്ററിന്റെ കിരീടധാരണം.
ആറാം മിനിട്ടിൽ ബറേലയിലൂടെ ഇന്ററാണ് ആദ്യം സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ ഈ ഗോളിന് ഇന്റർ ലീഡ് ചെയ്തു. 50-ാംമിനിട്ടിൽ അലക്സ് സാൻദ്രോയും 52-ാംമിനിട്ടിൽ വ്ളാഹോവിച്ചും നേടിയ ഗോളുകൾ യുവന്റിനെ മുന്നിലെത്തിച്ചു. എന്നാൽ 80-ാം മിനിട്ടിൽ കലാനോഗ്ളു പെനാൽറ്റിയിൽ നിന്ന് നേടിയ ഗോൾ കളി സമനിലയിലാക്കുകയും അധിക സമയത്തേക്ക് നീട്ടുകയും ചെയ്തു. അധിക സമയത്തിന്റെ ഒൻപതാം മിനിട്ടിൽ കിട്ടിയ മറ്റൊരു പെനാൽറ്റിയിലൂടെ ഇവാൻ പെരിസിച്ച് ഇന്ററിനെ വീണ്ടും മുന്നിലെത്തിച്ചു. മൂന്ന് മിനിട്ടിന് ശേഷം പെരിസിച്ച് തന്നെ വീണ്ടും സ്കോർ ചെയ്ത് ഇന്ററിന്റെ കിരീടധാരണം ആധികാരികമാക്കി.
2011ന് ശേഷം ആദ്യമായാണ് ഇന്റർ മിലാൻ കോപ്പ ഇറ്റാലിയ കരസ്ഥമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |