തിരൂർ: ഭാര്യയുടെ സ്വത്ത് സംബന്ധിച്ച് ബന്ധുക്കൾ തമ്മിൽ ഉണ്ടായ അവകാശത്തർക്കം പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് ആക്ഷേപം. പുറത്തൂർ കാവിലക്കാട് അമ്മാത്ത് അബൂബക്കറിന്റെ മകൻ അലിയാണ് (34) പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ ഭാര്യ ഹൈറുന്നിസയുടെ പേരിൽ ജന്മം തീരാധാരമായി നൽകിയ 84 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് വീട്ടുകാരും ബന്ധുക്കളും തമ്മിൽ നിലനിൽക്കുന്ന തർക്കം കഴിഞ്ഞ ദിവസം കൈയാങ്കളിയിൽ എത്തിയിരുന്നു. പരിക്കേറ്റ അലി പൊന്നാനി താലൂക്ക് അശുപത്രിയിൽ ചികിത്സ തേടി. ആദ്യം പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് രണ്ടാമതും ചെന്നപ്പോഴാണ് രാവിലെ 10 മുതൽ രാത്രി എട്ടുവരെ പിടിച്ചുവച്ച് മർദ്ദിച്ചതെന്ന് അലി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |