ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെയും മധുരയിലെ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിന് പുറമെ തമിഴിനെ പ്രഖ്യാപിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്കും കത്തയച്ചു.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിൽ സാമൂഹിക വൈവിധ്യവും സാമൂഹ്യനീതിയും ഉൾപ്പെടുത്തണമെന്നും ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായി ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബയ് എന്നിവിടങ്ങളിൽ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ചുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ 'വിശാലമായ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആളുകൾക്ക് സുപ്രീംകോടതിയിലേക്ക് തുല്യ പ്രവേശനമുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും' കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും അയച്ച കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്കും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |