കോഴിക്കോട്: അറിവ് പകരാൻ നഗര മദ്ധ്യത്തിൽ ഒരു ക്ഷേത്രം !. ഇന്നലെ വൈകീട്ട് മേയർ ഡോ.ബീനാ ഫിലിപ്പ് നാടിന് സമർപ്പിച്ച ആർട്ട് ഒഫ് ലിവിംഗ് ജ്ഞാനക്ഷേത്രമാണ് വ്യത്യസ്തകൊണ്ട് ശ്രദ്ധേയമാകുന്നത്.
ഇവിടെ നിന്ന് പകർന്ന് നൽകുന്ന ' ആത്മീയത ' അറിവ് മാത്രമാണ്. ജാതി മതഭേദമന്യേ ഏവർക്കും. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അറിവില്ലായ്മയാണെന്ന തിരിച്ചറിവാണ് ആർട്ട് ഒഫ് ലിവിംഗ് പ്രവർത്തകരെ ഇത്തരമൊരു ക്ഷേത്ര നിർമ്മാണത്തിലേക്ക് നയിച്ചത്.
ആർട്ട് ഒഫ് ലിവിംഗിൽ സൗജന്യ സേവനം നൽകുന്ന അഭിഭാഷകർ, മറ്റ് പ്രൊഫണലുകൾ എന്നിവർ വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും.
നിയമവശങ്ങൾ, ജീവിത പ്രശ്നങ്ങൾ , കുടുംബ പ്രശ്നങ്ങൾ എന്നിവയിൽ ഉപദേശം ആവശ്യമുള്ളവർക്ക് ഈ ക്ഷേത്രത്തിൽ എത്താം. എങ്ങനെ നല്ല കുടുംബ ജീവിതം നയിക്കാം എന്നതിനെക്കുറിച്ചും കൗൺസലിംഗ് ഉണ്ടാവും.
സുദർശന ക്രിയ, പ്രാണായാമം, ഹാപ്പിനസ് പ്രോഗ്രാം എന്നിവയിലും ഇവിടെ ക്ളാസുകൾ ഉണ്ടാവും.
തളിയിൽ 22 സെന്റ് സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരുക്കുന്നത്. 2010 ലാണ് സ്ഥലം വാങ്ങിയത്. അരക്കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. ശ്രീ ശ്രീ രവിശങ്കർ 2020 ജനുവരി 16ന് നിർമാണോദ്ഘാടനം നിർവഹിച്ചെങ്കിലും ഇപ്പോഴാണ് കെട്ടിടം പൂർത്തിയായത്. ഗുരുജിയുടെ ഭക്തരിൽ നിന്ന് മാത്രമാണ് തുക ശേഖരിച്ചത്. 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും തയ്യാറാക്കായിട്ടുണ്ട്. ഇവിടെ വച്ചായിരിക്കും
ഇനി നഗരത്തിലെ ഹാപ്പിനസ് ക്ളാസുകൾ സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |