SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 PM IST

സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടം; ആറന്മുള സ്വദേശിനിയ്‌ക്ക് ന‌ഷ്ടപരിഹാരം 1.77 കോടി

ksrtc

പത്തനംതിട്ട : കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികയായ ഡിഫൻസ് ഉദ്യോഗസ്ഥയ്ക്ക് 1.77കോടി നഷ്ടപരിഹാരം നൽകാൻ എം എ സി ടി കോട‌തി വിധിച്ചു. ആറൻമുള ഇടശേരിമല മാവുനിൽക്കുന്നതിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഗീതാകുമാരിക്കാണ് (49) നഷ്ടപരിഹാരത്തുക ലഭിക്കുന്നത്.

2019 മാർച്ച് 19ന് ആറൻമുളയ്ക്കടുത്ത് തെക്കമലയിൽ നിന്ന് ഇടശേരിമലയ്ക്ക് പോയ ഗീതാകുമാരിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും ഗുരുതരമായി പരിക്കേറ്റ ഗീതാകുമാരി അഞ്ച് മാസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു.

പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. പ്രതിരോധ വകുപ്പിൽ സീനിയർ ഓഡിറ്ററായിരുന്ന ഗീതാകുമാരിയെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണിൽ മകൻ ജിതിൻ വി.നായർ ഹർജി നൽകിയത് കെഎസ്ആർടിസിയുടെ ഇൻഷുറൻസ് കമ്പനി എതിർത്തു. ഗീതാകുമാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ അപകടം നടന്നത് മുതൽ റിട്ടയർ ചെയ്തതുവരെയുള്ള കാലയളവിലെ ശമ്പളം മാത്രമേ നഷ്ടപരിഹാരമായി നൽകാൻ കഴിയൂവെന്നായിരുന്നു കമ്പനിയുടെ വാദം.

ഇതു തള്ളി 1,36,45,018 രൂപ നഷ്ടപരിഹാരമായും ഒൻപത് ശതമാനം പലിശയും കോടതി ചെലവും ചേർന്ന് 1,77,73, 083രൂപ ഗീതാകുമാരിക്ക് നൽകണമെന്ന് എംഎ സിടി ജഡ്ജി എസ്.രാധാകൃഷ്ണൻ ഉത്തരവിട്ടു. ഹർജിക്കാർക്കുവേണ്ടി അഡ്വ.മാത്യു ജോർജ്, കെ.കെ.ഹരികുമാർ എന്നിവർ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KSRTC, INSURANCE CLAIM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.