വടകര: അങ്കമാലിയിലെ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിയും ഡിവൈഎഫ്ഐ നേതാവുമായ വടകര സ്വദേശിനി മരിച്ചു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപ്പറമ്പത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ അമയ പ്രകാശ്(20) ആണ് മരിച്ചത്. പയ്യന്നൂർ കോളേജിൽ സംസ്‌കൃതം വിദ്യാർത്ഥിനിയാണ് അമയ. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു സംഭവം.
കാലടി സംസ്കൃത സർവകലാശാലയിലെ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. അങ്കമാലി ടൗണിലൂടെ നടന്നുപോകുന്നതിനിടയിൽ അമിതവേഗത്തിലെത്തിയ വാഹനം അമയയെ ഇടിച്ചിട്ടതിന് ശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിലേക്ക് വീണ അമയയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമായത്. ഇരുവാഹനങ്ങളും നിർത്താതെ പോയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ കണ്ണൂർ സ്വദേശിയായ ശ്രീഹരിയെന്ന വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു.
വടകര പൂവാടൻ ഗേറ്റ് ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവും മുൻ യൂണിറ്റ് പ്രസിഡന്റുമാണ് അമയ. മരണത്തിൽ കെ എം സച്ചിൻദേവ് എംഎൽഎ അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |