തിരുവനന്തപുരം: റേഷൻ കടകളെ സ്മാർട്ട് സേവന കേന്ദ്രമാക്കി മാറ്റുന്ന കെ- സ്റ്റോർ (കേരള സ്റ്റോർ) തുടങ്ങാൻ 800 കട ഉടമകൾ മൂന്നു ദിവസത്തിനിടെ അപേക്ഷ സമർപ്പിച്ചു.
റേഷൻ കടയിൽ സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, ഇ-സേവനങ്ങൾ, മിനി എ.ടി.എം എന്നിവയൊക്കെ ലഭ്യമാക്കുന്നതാണ് കെ- സ്റ്റോർ. ഗ്രാമ പ്രദേശങ്ങളിൽ ആദ്യ ഘട്ടത്തിൽ ആയിരം സ്റ്റോറുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
പദ്ധതി ഉടൻ നടപ്പാക്കുമെന്ന് 12ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ കടയുടമകൾ കൂട്ടത്തോടെ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കൈയോടെ അപേക്ഷ ക്ഷണിക്കാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചത്.
2 ലക്ഷം വായ്പ,
5% പലിശ
കെ- സ്റ്റോറിന് 350- 500 ചതുരശ്ര അടി വലിപ്പമുള്ള മുറി വേണം. നിലവിലെ റേഷൻ കടകൾ വലുതാക്കാൻ രണ്ട് ലക്ഷം വരെ വായ്പ നൽകും. 5% പലിശയ്ക്ക് വായ്പ നൽകാൻ എസ്.ബി.ഐ, ബാങ്ക് ഒഫ് ബറോഡ എന്നിവയുമായി ഏകദേശ ധാരണയായി. പലിശയിൽ 2 - 2.5 ശതമാനം സർക്കാർ സബ്സിഡി ഉണ്ടാകും.
കൂടുതൽ വരുമാനം
ജോലി സാദ്ധ്യത
നാട്ടിൻപുറങ്ങളിൽ പ്രധാന ജനസേവന കേന്ദ്രമായി കെ- സ്റ്റോർ മാറും
ഒന്നോ രണ്ടോ പേർക്ക് ഓരോ സ്റ്റോറിലും ജോലി. കടയുടമയ്ക്ക് കൂടുതൽ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |