SignIn
Kerala Kaumudi Online
Friday, 19 April 2024 3.26 PM IST

മൂന്ന് നാൾക്കിടെ 800 അപേക്ഷ കെ-സ്റ്റോറിനെ വരവേറ്ര് റേഷൻകട ഉടമകൾ

kk

തിരുവനന്തപുരം: റേഷൻ കടകളെ സ്മാർട്ട് സേവന കേന്ദ്രമാക്കി മാറ്റുന്ന കെ- സ്റ്റോർ (കേരള സ്റ്റോർ) തുടങ്ങാൻ 800 കട ഉടമകൾ മൂന്നു ദിവസത്തിനിടെ അപേക്ഷ സമർപ്പിച്ചു.

റേഷൻ കടയിൽ സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, ഇ-സേവനങ്ങൾ, മിനി എ.ടി.എം എന്നിവയൊക്കെ ലഭ്യമാക്കുന്നതാണ് കെ- സ്റ്റോർ. ഗ്രാമ പ്രദേശങ്ങളിൽ ആദ്യ ഘട്ടത്തിൽ ആയിരം സ്റ്റോറുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

പദ്ധതി ഉടൻ നടപ്പാക്കുമെന്ന് 12ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ കടയുടമകൾ കൂട്ടത്തോടെ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കൈയോടെ അപേക്ഷ ക്ഷണിക്കാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചത്.

2 ലക്ഷം വായ്പ,

5% പലിശ

കെ- സ്റ്റോറിന് 350- 500 ചതുരശ്ര അടി വലിപ്പമുള്ള മുറി വേണം. നിലവിലെ റേഷൻ കടകൾ വലുതാക്കാൻ രണ്ട് ലക്ഷം വരെ വായ്പ നൽകും. 5% പലിശയ്ക്ക് വായ്പ നൽകാൻ എസ്.ബി.ഐ, ബാങ്ക് ഒഫ് ബറോഡ എന്നിവയുമായി ഏകദേശ ധാരണയായി. പലിശയിൽ 2 - 2.5 ശതമാനം സർക്കാർ സബ്സിഡി ഉണ്ടാകും.

കൂടുതൽ വരുമാനം

ജോലി സാദ്ധ്യത

 നാട്ടിൻപുറങ്ങളിൽ പ്രധാന ജനസേവന കേന്ദ്രമായി കെ- സ്റ്റോർ മാറും

 ഒന്നോ രണ്ടോ പേർക്ക് ഓരോ സ്റ്റോറിലും ജോലി. കടയുടമയ്ക്ക് കൂടുതൽ വരുമാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K-STORE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.