ന്യൂഡൽഹി : ഡൽഹിയെ നടുക്കിയ മുണ്ട്‌ക തീപിടുത്തത്തിന് പിന്നാലെ നരേലയില്‍ തീപിടിത്തം. പ്ലാസ്റ്റിക്ക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 15 യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലന്‍സും സ്ഥലത്തുണ്ട്. ഫാക്ടറിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല.
അതേസമയം മുണ്ട്കാ തീപിടിത്തത്തിൽ മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. തീപിടീത്തം നടന്നിടത്ത് ഇന്ന് നടന്ന തെരച്ചിലിൽ മൂന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |