വക്കം: ആലംകോട് - മിരാൻ കടവ് റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് ആക്ഷേപം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം നിലയ്ക്കാമുക്കിൽ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത് എത്തിയത് വൻ പ്രതിഷേധവുമായിട്ടാണ്. 32.96 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നിർമ്മാണത്തിന്റെ പദ്ധതി. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതലയും. ആലംകോട് മുതൽ മണനാക്ക് വരെ 9 മീറ്റർ വീതിയിലും, തുടർന്ന് 7 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മാണം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇരു വശങ്ങളിലും ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആലംകോട് മുതൽ നിലയ്ക്കാമുക്ക് വരെയുള്ള ഭാഗങ്ങളിൽ 21 ഇടങ്ങളിൽ ഇതിനകം തന്നെ റോഡ് കുറുകെ മുറിച്ചു വലിയ പൈപ്പുകൾ ഇട്ട് മണ്ണ് കൊണ്ട് മൂടിക്കഴിഞ്ഞു. മഴ ആരംഭിച്ചതോടെ ഈ മേഘലകൾ ചെളിക്കെട്ടുകളായി മാറി. ഇതിന് പുറമേയാണ് നിലയ്ക്കാമുക്കിൽ ഓട നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ പ്രതിേഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും എത്തി. ഇതേരീതിയിൽ റോഡ് നിർമ്മാണവുമായി മുന്നോട്ട് പോയാൽ വാഹന ഗതാഗതവും കാൽനടയാത്രയും ദുഷ്ക്കരമാകും. ഇതെ വാദമുയർത്തി നേരുത്തെ തൊട്ടിക്കല്ലിലും നാട്ടുകാർ പ്രതിക്ഷേധവുമായി രംഗത്ത് എത്തിരുന്നു. ആലംകോട് മുതൽ നിലയ്ക്കാമുക്ക് വരെ ഭാഗങ്ങളിൽ നിരവധി സ്കൂളുകളും കോളേജും പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ റോഡ് പണികൾ ഇഴഞ്ഞു നിങ്ങുന്നാതായും ആക്ഷേപമുണ്ട്. റോഡരുകിലെ ഓട നിർമ്മാണം പോലും ഒരിടത്തും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആലംകോട് മുതൽ തൊട്ടിക്കല്ല് വരെ റോഡിന്റെ പകുതി ഭാഗം ഇളക്കിയ നിലയിലാണിപ്പോൾ. ഇവിടെ റോഡ് പണികൾ പൂർത്തിയാക്കിയ ശേഷമേ ബാക്കി പണികൾ ആരംഭിക്കു എന്ന് അധികൃതർ പറഞ്ഞതെങ്കിലും അതൊന്നും പ്രാവർത്തികമായില്ല.
റോഡിന്റെ ദുരവസ്ഥ പ്രമുഖ മത്സ്യ മാർക്കറ്റായ ആലംകോടിനെയും ബാധിച്ചു. റോഡിനിരുവശങ്ങളിലെയും ഓട നിർമ്മാണം പോലും അശാസ്ത്രിയവും ദീർഘവീക്ഷണമില്ലാത്തതുമാണ്. അതുകൊണ്ടുതന്നെ റോഡ് നവീകരണം ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ആലംകോട് മുതൽ നിലയ്ക്കാമുക്ക് വരെ വിവിധയിടങ്ങളിൽ ചെളിക്കെട്ടുകൾ രൂപപ്പെട്ടു കഴിഞ്ഞു. അതിനിടിയിലെ അങ്ങിങ്ങുള്ള ഓട നിർമ്മാണവും ജനങ്ങൾക്ക് ബുദ്ധിമുട്ടായി. നിലവിലെ രീതിയിൽ റോഡ് നിർമ്മാണവുമായി മുന്നോട്ട് പോയാൽ ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം പെരുങ്കുളം അൻസാറും ബീനാരാജീവും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |