ആലപ്പുഴ: ചട്ടം പാലിക്കാതെയുള്ള വഴിയോര കച്ചവടങ്ങൾ തെരുവ് മലിനമാക്കുകയും കാനകളിലെ ഒഴുക്ക് തടസപ്പെടുത്തുകയും അതുവഴി പൊതുജനാരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. വൃത്തിഹീനമായ ചുറ്റുപാടിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പോലും ഇത്തരത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിൻബലമുള്ളതിനാൽ ഉദ്യോഗസ്ഥർ ഇവരോട് മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. ടാക്‌സും കൊടുത്ത് ലൈസൻസെടുത്ത് കച്ചവടം ചെയ്യുന്ന അംഗീകൃത വ്യാപാരികളെ പീഡിപ്പിക്കാനാണ് ഉദ്യോഗസ്ഥർക്ക് താത്പര്യമെന്നും രാജു അപ്‌സര കുറ്റപ്പെടുത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൈ ചൂണ്ടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് ടിപ് ടോപ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ , ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ബി.മെഹബൂബ്, എബി തോമസ്, അശോകൻ, ഇസ്മയിൽ, സിദ്ധീഖ് അനീസ്, അനീസ്, അൻസാരി, നിയാസ്, അഫ്‌സൽ, സജീർ, ബിജുകുട്ടൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ടിപ് ടോപ് ജലീൽ (പ്രസിഡന്റ്), എബി തോമസ് (ജനറൽ സെക്രട്ടറി), അശോകൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |