ഗുവഹാത്തി : അസമിൽ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ശക്തമായ വെള്ളപ്പൊക്കം. മൂന്ന് പേർ മരിച്ചു. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഏകദേശം 25,000ത്തിലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് കണക്ക്. ദിമാ ഹസാവോ ജില്ലയിലെ ഹഫ്‌ലോംഗ് മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്.
രക്ഷാപ്രവർത്തനങ്ങൾക്ക് അസാം റൈഫിൾസും രംഗത്തുണ്ട്. ദിമ ഹസാവോ ജില്ലയിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഏതാനും ട്രെയിനുകൾ റദ്ദാക്കി. ഹൊജയ്, നഗോവോൻ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും തകർന്നു. അതേ സമയം, അസാമിന് കേന്ദ്രം വെള്ളപ്പൊക്ക നിയന്ത്രണ ഫണ്ടിൽ നിന്ന് 125 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |