കൊളംബോ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് റനിൽ വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി അപകടകരമായ നിലയിലാണ്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് ദേശീയ സമിതി രൂപീകരിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസിനെ സ്വകാര്യവത്‌കരിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. രാജ്യത്ത് ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. രാജ്യത്ത് ഒരു ദിവസം ഉപയോഗിക്കാനുള്ള പെട്രോൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ദി രൂക്ഷമായതിനെ തുടർന്നുണ്ടായ ജനകതീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്സെ രാജിവച്ചിരുന്നു. തുടർന്നാണ് യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവ് റനിൽ വിക്രസിംഗെ പ്രധാനമന്ത്രിയായത്, ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എൽ.പി.പി) റനിലിനെ പിന്തുണച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |